Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala Municipality

Kottayam

പാലാ നഗരസഭ: വാക്പോരുമായി മാരത്തണ്‍ കൗണ്‍സില്‍ ആദ്യദിനം

പാലാ: നഗരസഭയില്‍ നടക്കുന്ന മാരത്തണ്‍ കൗണ്‍സില്‍ യോഗത്തിന്‍റെ ആദ്യ ദിനം വാക്‌പോര്. നഗരസഭാധ്യക്ഷയ്ക്കെതിരേയുള്ള അവിശ്വാസ പ്രമേയം 21 ന് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്ന അജണ്ടകള്‍ ഒരു ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.

ഇന്നലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വാര്‍ഡുകള്‍ക്കുള്ള ഫണ്ട്, നഗരസഭയില്‍ നിന്ന് കാണാതായ ഫയല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. ചര്‍ച്ചകളിലുടനീളം വാക്‌പോരും നടന്നു.

മഴക്കാലപൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി പല വാര്‍ഡുകളിലും പുല്ലു വെട്ട് നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇതിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വാര്‍ഡുകളുടെ പട്ടിക ചെയര്‍പേഴ്‌സണ്‍ ദിയ ബിനു കൗണ്‍സിലില്‍ അവതരിപ്പിച്ചു. നഗരസഭയ്ക്ക് നിലവില്‍ രണ്ട് പുല്ലുവെട്ട് യന്ത്രങ്ങള്‍ മാത്രമാണുള്ളതെന്നും ലഭ്യമായ സൗകര്യം ഉപയോഗിച്ച് ക്രമാനുസൃതമായി എല്ലാ വാര്‍ഡുകളിലും സേവനം എത്തിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു.

ഓരോ വാര്‍ഡിനും 40,000 രൂപ വീതം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ അത്തരത്തില്‍ തുക അനുവദിക്കാന്‍ നഗരസഭയ്ക്ക് സാമ്പത്തിക സാഹചര്യമില്ലെന്ന് സെക്രട്ടറി അറിയിച്ചു. പൊതുപദ്ധതികളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായി വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു.
നഗരസഭയില്‍ നിന്ന് കാണാതായ ഫയല്‍ സംബന്ധിച്ച വിഷയവും യോഗത്തില്‍ ഉയര്‍ന്നു. കേസ് നിലവില്‍ ഡിവൈഎസ്പിയുടെ അന്വേഷണ പരിധിയിലായതിനാല്‍ നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
തുടര്‍ച്ചയായി പ്രത്യേക കൗണ്‍സില്‍ യോഗങ്ങള്‍ വിളിക്കുന്നതിലൂടെ നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിന് ഒരു കൗണ്‍സിലര്‍ എത്ര യോഗങ്ങളില്‍ പങ്കെടുത്താലും പ്രതിമാസം അഞ്ച് യോഗങ്ങള്‍ക്കുള്ള സിറ്റിംഗ് ഫീസ് മാത്രമാണ് അനുവദിക്കുന്നതെന്നും കൗണ്‍സില്‍ യോഗത്തിലെ കാപ്പി സല്‍ക്കാരം ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി നിര്‍ത്തിയതായും ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍കി. കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതിനു മുന്‍പേ ചെയര്‍പേഴ്‌സണ്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചകളില്‍ പ്രതിപക്ഷത്തിനൊപ്പം ചെയര്‍പേഴ്‌സനെതിരേയുള്ള നിലപാടാണ് സ്വീകരിച്ചത്.

ഇന്നത്തെ ചര്‍ച്ച ഓട്ടോറിക്ഷ സ്റ്റാന്‍ഡ് വിഷയം

പാലാ: ഇന്നു നടക്കുന്ന കൗണ്‍സിലില്‍ കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് വിഷയം ചര്‍ച്ച ചെയ്യും. യുഡിഎഫിലെ സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനും അകല്‍ച്ചയ്ക്കും പ്രധാന കാരണമായത് കൊട്ടാരമറ്റത്തെ ഈ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് വിഷയമാണ്.

വാര്‍ഡ് കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ ബിജു മാത്യുസ് ഇവിടുത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മാറ്റുന്നതിന് മുന്‍കൈയെടുത്തുവെന്നും ഇതിന് കൗണ്‍സിലിന്‍റെ അംഗീകാരം തേടിയില്ലെന്നും ആരോപിച്ചാണ് സ്വതന്ത്ര മുന്നണി ബിജു മാത്യൂസുമായി അഭിപ്രായവ്യത്യാസത്തിലേക്ക് നീങ്ങുന്നത്. ഇതു സംബന്ധിച്ച് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും ബിജു മാത്യൂസിനെ ഭീഷണിപ്പെടുത്തയതായും മര്‍ദിക്കാന്‍ ശ്രമിച്ചതായും കാണിച്ച് ബിജു പോലീസില്‍ പരാതി നല്‍കി. പിന്നീട് ചെയര്‍പേഴ്‌സന്‍റെ ചേമ്പറില്‍ നിന്നു ഫയല്‍ മോഷണം പോയി എന്നു കാണിച്ച് ബിജു മാത്യൂസിനെതിരേ ചെയര്‍പേഴ്‌സനും നഗരസഭാ സെക്രട്ടറിയും പോലീസില്‍ പരാതി നല്‍കി. വിഷയം പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെട്ടെങ്കിലും കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.

കോണ്‍ഗ്രസിലെ ആറു കൗണ്‍സിലര്‍മാരും മണ്ഡലം കമ്മിറ്റിയും ചെയര്‍പേഴ്‌സണില്‍ അവിശ്വാസം രേഖപ്പെടുത്തി പ്രമേയം പാസാക്കിയതോടെ അവസരം മുതലാക്കാന്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. അവിശ്വാസം 21 ന് ചര്‍ച്ചയ്‌ക്കെടുക്കും.

Kerala

പാലായിൽ കളിമാറി; ദിയാ പുളിക്കകണ്ടത്തിനെതിരേ ഭരണപക്ഷ അംഗങ്ങൾ രംഗത്ത്

പാലാ: നഗരസഭാ ഭരണപക്ഷത്ത് കടുത്ത ഭിന്നതയും പൊട്ടിത്തെറിയും. നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരെ ആറ് ഭരണപക്ഷ കൗൺസിലർമാർ പരസ്യമായി രംഗത്തെത്തി. ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി.

അഞ്ച് കൗൺസിലർമാരും വൈസ് ചെയർപേഴ്‌സൺ മായ രാഹുലുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്‍ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും ഉണ്ടായെന്നും കത്തിൽ ആരോപിച്ചു.

ചെയർപേഴ്സന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തന ശൈലിയിലുമുള്ള വിയോജിപ്പാണ് കൗൺസിലർമാരുടെ പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം അനുനയ ചർച്ചകളും ആരംഭിച്ചു.

14 യുഡിഎഫ് കൗൺസിലർമാരും മാണി സി. കാപ്പൻ എംഎൽഎയുടെ വീട്ടിൽ ചർച്ചയാക്കായി എത്തിയിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് എംപിയും ചർച്ചയിൽ പങ്കെടുക്കും. പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്. 

Kerala

പാലാ നഗരസഭയിൽ വീണ്ടും മോഷണം; പരാതിയുമായി ദിയ പുളിക്കകണ്ടം

കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ചൊവ്വാഴ്ച ചെയർപേഴ്സന്‍റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷമാണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.

അതേസമയം നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കൈയേറ്റം ചെയ്ത കേസിൽ മഹസർ തയാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്നും ബിജു മാത്യൂസ് പറഞ്ഞു.

മുൻപ് പാലാ നഗരസഭയിൽനിന്നും എയർപോഡ് മോഷണം പോയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലറായിരുന്നു ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്‍റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്.

യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.

Kerala

പുളിക്കകണ്ടം ജനസഭ ചേർന്നു; ദിയയെ ചെയർപേഴ്സനാക്കണമെന്ന് ആവശ്യം, തീരുമാനം നാളെ

പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.

പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്‍റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.

ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്‍റെ നിലപാടും നിര്‍ണായകമാകും.

പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്‍ഷന്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.

Kerala

പാലാ നഗരസഭ ചെയര്‍മാന്‍: പുളിക്കക്കണ്ടം ജനകീയ സഭ തീരുമാനിക്കും

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.

ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്‌സിന്‍റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന്‍ മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്‍റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്‌സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.

എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്‌സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.

എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.

Latest News

Corehub Up